Sunday, October 8, 2017

അമ്മയെ ഇനി സുകുമാരന്റെ മകൻ പൃഥ്വി നയിക്കും

അമ്മയെ ഇനി സുകുമാരന്റെ മകൻ പൃഥ്വി നയിക്കും

കേരളത്തിലെ ഹോട്ടലുകളിലെ ഭക്ഷണത്തില്‍ മാരക രോഗങ്ങള്‍

കേരളത്തിലെ ഹോട്ടലുകളിലെ ഭക്ഷണത്തില്‍ മാരക രോഗങ്ങള്‍

മുദ്ര ലോണ്‍ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ – ലേഖനം – ബിനു മായപ്പള്ളില്‍

മുദ്ര ലോണ്‍ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ – ലേഖനം – ബിനു മായപ്പള്ളില്‍

സ്ത്രീധനം സീരിയലിലെ കവിതലക്ഷ്മി തട്ടുകടയില്‍ ജോലി ചെയ്യുന്നു.

സ്ത്രീധനം സീരിയലിലെ കവിതലക്ഷ്മി തട്ടുകടയില്‍ ജോലി ചെയ്യുന്നു.

Saturday, October 7, 2017

ഒരു നിമിഷം അടുക്കളയിലേക്കൊന്നു ശ്രദ്ധിക്കുക,

ഒരു നിമിഷം അടുക്കളയിലേക്കൊന്നു ശ്രദ്ധിക്കുക,

ചരിത്രപരമായ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദളിതര്‍ മേല്‍ശാന്തി ആകുന്നു

ചരിത്രപരമായ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദളിതര്‍ മേല്‍ശാന്തി ആകുന്നു

മോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി

മോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി

Friday, August 18, 2017

നീലാകാശം - നോവല്‍ -1









കാറിലിരിക്കുമ്പോള്‍ രാജുവിന് വീട്ടിലെത്താനുള്ള ധൃതിയായിരുന്നു . കാറിന്‍റെ സൈഡ് ഗ്ലാസ്സ് മെല്ലെ താപ്പോട്ട് വെച്ച് വെളിയിലേക്ക് നോക്കികൊണ്ട്‌ പ്രകൃതിയെ സ്വാഗതം ചെയ്തപ്പോള്‍ ഊഷ്മളമായ ഒരു കാറ്റ് കാറിന്റെ ഉള്ളിലേക്ക് വലിഞ്ഞു  കയറി. . ജന്മനാട്ടില്‍നിന്നും കിട്ടുന്ന ആദ്യത്തെ ശുദ്ധവായു ആവോളം ശ്വസിക്കാന്‍ തന്നെ രാജു തീരുമാനിച്ചു. മഴ നന്നായി പെയ്യുന്നുണ്ട്. നൂലപ്പം ആകാശത്തുനിന്നും നൂല് നൂലായി പെയ്തിറങ്ങുന്ന പോലെ തോന്നി രാജുവിന്. മരങ്ങള്‍ കാറ്റത്ത് ഇളകിയാടുന്നു. തലയാട്ടി ചിരിക്കുന്നുമുണ്ട്  എന്നെ തന്നെയാണോ ...മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. തെങ്ങുകള്‍ ഉടലോടെ നിലത്തു അമര്ത്തി ചവുട്ടി നൃത്തം വെക്കുന്നത് എന്തൊരു ഭംഗിയാണ് . താളത്തിലാടുന്ന തെങ്ങിന്‍ തലകള്‍!!   നല്ല അസ്സല്  മോഹിനിയാട്ടം തന്നെ..  മഴത്തുള്ളികള്‍ കാറിന്‍റെ സൈഡിലൂടെ രാജുവിന്റെ മുഖത്ത് നൃത്തം വെച്ചപ്പോള്‍  സ്വല്പം അകത്തേക്ക് വലിഞ്ഞു  . എന്തൊരു തണുപ്പ്. എനിക്ക് തോന്നുന്നതാണോ ഈ തണുപ്പ് .. ജന്മനാട്ടിലെ വായുവിനു ഇത്രയും സ്വതന്ത്ര്യബോധാമോ...ഈ തണുപ്പ് എന്‍റെ നെഞ്ചിലേക്കും അതുവഴി അത്മാവിലെക്കും ഒഴുകുന്നുവോ ..
കാറിന്റെ ഗ്ലാസ്സ് ഉയര്‍ത്താന്‍ തോന്നിയില്ല. ഈ സുഖം നുകര്‍ന്ന് തന്‍റെ ആത്മാവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നൊമ്പരങ്ങളാകുന്ന    കറകള്‍ പോലെ  തന്നെ തീണ്ടിയിരിക്കുന്ന വേദനകള്‍ക്ക് ഒരു ശമനം കിട്ടിയിരുന്നെങ്കില്‍ എന്ന് രാജു ഒരു നിമിഷം ആശിച്ചുപോയി. പെട്ടെന്ന് ഒരു കാറ്റ്  മുഖത്തു വന്നടിച്ചു , കൂടെ കുറെ ജലത്തുള്ളികളും . ഓ ..കാറ്റിന്റെ ഒരു കാര്യം .  ഇത്രയും നാള്‍ നാട്ടി വരാതിരുന്നതിനു, തന്നോടുള്ള ഖേദപ്രകടനമാണോ ഇത് . എന്നാലും സാരമില്ല  നല്ല സുഗന്ധമുണ്ട്.  എന്തൊരു നിര്‍വൃതി വല്ലാത്തൊരു അത്മാസന്തോഷം തോന്നി രാജുവിന്. ചിലപ്പോള്‍ കാറ്റിന്റെ കുഞ്ഞുമക്കള്‍ ആരെങ്കിലുമായിരിക്കും ഇങ്ങനെ ചെയ്തത് . വലിയ കാറ്റ് കുഞ്ഞുമക്കളുമായി ഉലാത്താന്‍ ഈ വഴിയെങ്ങാനും പോയതാരിക്കും

ആകാശം കറുത്തു ഇരുണ്ടിരുന്നു. ദുഃഖം ഘനീഭവിച്ചുകിടക്കുന്ന ആ മുഖം എന്നെത്തന്നെ തുറിച്ചു നോക്കുകയാണല്ലോ. എന്തോ പറയനുള്ളപോലെ. കാറ്റിന്റെ പ്രിയതമയായ കാര്‍മേഘം പിണങ്ങിയിരിക്കുന്നു.  എന്താണാവോ കാര്യം . എന്തോ വലിയ കാര്യം ഉണ്ടു, അതുകൊണ്ടാണ് ആ കണ്ണുനീര്‍ ഭൂമിയിലേക്ക്‌ മഴപോലെ പ്രവഹിക്കുന്നതും ഭര്‍ത്താവായ വലിയ കാറ്റും കുഞ്ഞുങ്ങളും ഇതിലെ പാഞ്ഞുപോയതും . വര്‍ണ്ണ വീചികളാല്‍ അലംക്രതമായിരിക്കുന്ന മഴവില്ല് ഈ തക്കം നോക്കിപാത്തും പതുങ്ങിയും  ആരും കാണാതെ കാര്‍മേഘത്തെ ലക്ഷ്യമാക്കി നീങ്ങി . പൂവാലന്‍ മഴവില്ല് ഉള്ളില്‍ ഊറിച്ചിരിച്ചു . കള്ള കാമുകന്‍ . പക്ഷെ വേറൊരു കാമുകനായ സൂര്യന്‍ അവിടെ പതുങ്ങി നില്പുണ്ടായിരുന്നു. സൂര്യന്‍ ഒരു ഉഗ്രന്‍ പണിയും കൊടുത്തു .സൂര്യപ്രകാശത്തില്‍ മഴവില്ലിന്റെ കള്ളത്തരം പൊളിഞ്ഞു. ഇരുട്ടത്തു നിന്നും വെളിച്ചത്തു വന്ന മഴവില്ലിനെ എല്ലാവരും കയ്യോടെ പിടികൂടി . സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന മഴവില്ലും പാരവെച്ച കള്ളകാമുകന്‍ സൂര്യനും , ദേ കിടക്കുന്നു വലിയ കാറ്റിന്റെ മുന്‍പില്‍ . രണ്ടുപേരും ഇളിഭ്യരായിപോയി.  പ്രിയതമനായ വലിയ കാറ്റിനെ കണ്ടപ്പോള്‍ കാര്‍മേഘത്തിന്റെ സങ്കടം മഴവെള്ളം പോലെ ഒലിച്ചുപോയി . അതോടെ മഴക്കും കാറ്റിനും വലിയ ശമാനമുണ്ടായി. ആകാശം തെളിഞ്ഞു.
രാജുവിന്റെ മനസ്സില്‍ തെല്ലോരശ്വാസം തോന്നി. എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ തുടങ്ങിയ മഴ എന്തായാലും  , ഒരു ശുഭലക്ഷനമായി തീരട്ടെ എന്നാശ്വസിച്ചു. ഇനിയങ്ങോട്ടുള്ള തന്‍റെ  പ്രയാണങ്ങള്‍ക്ക് ഈ മഴയും കാര്മേഘവുമെല്ലാം ഒരു നല്ല ലക്ഷണമായി തീരന്നാല്‍ മതിയായിരുന്നു. രാജു ആകാശത്തേക്ക് മോക്കി . തന്‍റെ ഭാവിയുടെ അന്തര്നാളങ്ങള്‍ അവിടെ ഉണ്ടോ,, ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് കണ്ണുകളടച്ചു.

ഗള്‍ഫില്‍ സൗദി അറേബ്യയില്‍ നിന്നും തുടര്‍ച്ചയായ  നാലുകൊല്ലത്തെ പ്രവാസിജീവിതം കഴിഞ്ഞു ഏറെ പ്രതീക്ഷകളുമായി രാജു നാട്ടിലേക്ക് വരികയാണ് . ഏകാന്തതയെ കൂട്ടുപിടിച്ച് ആത്മ നൊമ്പരങ്ങളെ കളിക്കോപ്പുകളാക്കി വീര്‍പ്പുമുട്ടലുകളെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും തിന്നാന്‍ അനുവദിച്ചുമൊക്കെ  ഒരുവിധം തള്ളിനീക്കി  ഇവിടം വരെയെത്തി.  സ്വന്തം ദേശത്തുനിന്നും വിട്ടുനിന്ന നീണ്ട നാല് വര്‍ഷങ്ങള്‍ . അറബിയുടെ ക്രൂരമായ ശകാരങ്ങളും ദേഷ്യവും സഹിച്ചു നിന്നത് , എന്നെങ്കിലും നാട് കാണാനുള്ള കൊതി ഒന്നുകൊണ്ടു മാത്രമായിരുന്നു. അവിടംവരെ പിടിച്ചുനില്‍ക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കൂടെ ഉണ്ടായിരുന്നവര്‍ പലരും ജയിലിലായി. സഹിക്കവയ്യണ്ടാകുമ്പോള്‍ പിന്നെ എന്ത് ചെയ്യും . ആരായാലും പ്രതികരിച്ചു പോകും . ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ മാടുകളെപോലെ എല്ലുമുറിയെ അടിമപണിയെടുക്കുന്ന ധാരാളം വിദേശികളെ  ഇതിനോടകം കണ്ടത്താന്‍ കഴിഞ്ഞു. അവരില്‍ ഇന്ത്യക്കാരും . പാകിസ്ഥാനികളും , ബംഗാളികളും , നേപ്പളികലുമായിരുന്നു കൂടുതലും.  നിവൃത്ത്തിയില്ലണ്ട് വന്നാല്‍ ഈ അടിമ പ്പണിതന്നെ ഒരു വഴി.  മനുഷ്യാവകാശ ലംഘനങ്ങളുടെ   പെരുമഴ. ജോലിക്ക് കൃത്യമായ ഒരു സമയമില്ല. അറബിക്ക് തോന്നുന്നതുപോലെയാണ് എല്ലാം. ക്ഷീണം തോന്നുമ്പോള്‍ ജോലിസമയത് ഒന്ന് ഇരിക്കാന്‍ പറ്റില്ല. ചത്തു വീഴുന്നതാണ് അവരുടെ കണക്ക് . ക്രൂരമായ ലൈംഗിക ചൂഷണത്തിനു ഇരയാകുന്ന വേലക്കാരി പെണ്ണുങ്ങള്‍ നിവൃത്തിയില്ലാതെ ഒളിചോടിപോകുന്നത് ഒരു പതിവാണ്  ഇവിടെ. അവരുടെ മാനത്തിനു പുല്ലുവില. അറബിക്ക് പെണ്ണിന്റെ രതിസുഖം മതി. തരം കിട്ടിയാല്‍ അപ്പന്‍ അറബി മുതല്‍ മക്കള്‍ വരെ കയറിയിറങ്ങും വേലക്കാരീടെ ദേഹത്ത്. ഒരു ഉളുപ്പുമില്ല.  അവന്‍റെയൊക്കെ ഇസ്ലാമും ദൈവത്തിന്റെ ഭാഷയുമൊക്കെ വെറും തട്ടിപ്പ്. അറബി പെണ്ണുങ്ങളും ഒട്ടും മോശമല്ല. വീട്ടിലെ ഡ്രൈവര്‍ മാരാണ് ഇവറ്റകളുടെ ഇര. തിന്നു കൊഴുത്തു മദാലസയായ അറബിച്ചി നല്ല ആരോഗ്യമുള്ള ഡ്രൈവര്‍ മാരെ കാണുമ്പോള്‍ ചോര ചൂടാകും . അവരോടെങ്ങും ചോദിക്കാനും പറയാനും ആരുമില്ല. ആ സമയത്ത് ഒരു മതവുമില്ല ദൈവവുമില്ല. കാറിനുള്ളിലിരുന്നു രാജുവിന്റെ ദേഹം   തിളച്ചു. ഇവിടെയെങ്ങാനും അവരെ കയ്യില്‍ കിട്ടിയാല്‍ ....കൈകള്‍ കൂട്ടിതിരുമ്മികൊണ്ട് രാജു നെടുവീര്‍പ്പിട്ടു.  ക്രൂരതയുടെ പര്യായമായി മാറുന്ന അറബി പരിഷകള്‍ !! മുസ്ലീമാണ് പോലും , മുസ്ലീങ്ങള്‍ ...എന്ത് തോന്നിയാസവും കാണിച്ചിട്ട് മുസ്ലീമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതോടെ എല്ലാ തെറ്റുകളും തീരും..ദൈവം അപ്പോതന്നെയങ്ങ് ക്ഷമിച്ചേക്കും . ഇവറ്റകളുടെ കൂട്ടത്തില്‍ ചേരാന്‍ എന്നെ എത്രമാത്രം നിര്‍ബന്ധിച്ചതാ .. അന്ന് ഞാന്‍ വഴങ്ങിയില്ല.   എന്തിനാ ഈ  കൊള്ളരുതയ്മക്കു കൂട്ട് നില്‍ക്കാനോ.. ഒരു അറബി പെണ്ണിന്റെ ദേഹത്തൊന്ന് തൊട്ടുനോക്ക്  അപ്പൊ കാണാം പുകില് . കൈ പൊള്ളുകയും ചെയ്യും!  വെട്ടി ദൂരെ കളയൂന്ന് മാത്രം .

അനീതിയുടെയും തിന്മകളുടെയും വിളയാട്ടമായി മാറുന്ന അറബികള്‍ . ആത്മാര്‍തമായി ചോര നീരാക്കി ജോലി ചെയ്‌താല്‍ കൂലിയുമില്ല ഭക്ഷണവുമില്ല . ദയ , കാരുണ്യം , സ്നേഹം ഇതൊന്നും അറില്ലാത്ത കാട്ടറബികള്‍ . രാജുവിന്റെ രോമകൂപങ്ങള്‍ ദേഷ്യം കൊണ്ട് എണീറ്റുനിന്നു . പോലീസുകാര്‍ ,അറബികള്‍ തെറ്റ് കാണിച്ചാലും അവരുടെ ഭാഗത്തെ നില്‍ക്കൂ . കാരണം മുസ്ലീമുകള്‍ ദൈവത്തിന്റെ തൊട്ടടുത്തു നില്‍ക്കുന്നവരാണല്ലോ . അറബിഭാഷ സ്വര്ഗ്ഗത്തിനിന്നുള്ളതാനെന്നാണ് പറയണത് . അപ്പോള്‍പിന്നെ എങ്ങനെയാ തെറ്റ് പറ്റണത്.
തന്‍റെ കൂട്ടുകാരായ മലയാളികള്‍ ഈ ദുരന്തമെല്ലാം അനുഭവിക്കുന്നത് നേരിട്ട് കണ്ടതാണ് . അന്നെല്ലാം രക്തം തിളച്ചതാണ് . പിന്നെ സ്വയം അടങ്ങി. എന്തേലും മിണ്ടിപോയാല്‍ അതോടെ എന്‍റെ കാര്യത്തിന് തീര്‍പ്പാകും. നമ്മുടെ നാടല്ല. നമ്മുടെ നീതിക്കും സത്യത്തിനും അറബിനാട്ടില്‍ പുല്ലുവില. മിണ്ടാണ്ടിരുന്നു എല്ലാം സഹിച്ചാല്‍ ,   ജീവന്‍  തിരിച്ചുകിട്ടും  ഭാഗ്യമുണ്ടങ്കില്‍ ജീവിതവും . ഉണങ്ങി വരണ്ടുകിടക്കുന്ന മരുഭൂമിയില്‍നിന്നും ഹരിതവര്‍ണ്ണ മാര്‍ന്ന പച്ചപ്പുകള്‍ വളരെ ഗാംഭീര്യത്തോടെ തഴച്ചു വളര്‍ന്നുനില്‍ക്കുന്ന പ്രകൃതിരമണീയമായ സ്വന്തം നാട്ടിലേക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ ഒരവസരം  വെറുതെയെന്തിനു കളഞ്ഞുകുളിക്കുന്നു .  രാജുവിന്റെ ഞെട്ടല്‍ മുഖത്ത് പ്രകടമായിരുന്നു. ഒത്തിരിയേറെ  അനുഭവിച്ചിരിക്കുന്നു എന്ന് വ്യക്തം . ഓരോന്ന് ഓര്‍ക്കുമ്പോള്‍ കുറച്ചൊക്കെ ഭയപ്പാടു ബാക്കി നില്‍ക്കുന്നു.

  ഇത് എന്‍റെ വീട് തന്നെയാണോ ...കാറില്‍ നിന്നിറങ്ങുമ്പോള്‍ രാജുവിന് സ്വന്തം മനസ്സിനെ തൃപ്ത്തിപ്പെടുത്താന്‍ നന്നേ ബുധിമുട്ടെണ്ടിവന്നു .   വാതുല്‍ക്കല്‍ ഇച്ചായനും    അമ്മച്ചിയും ചേച്ചിയും പിന്നെ രണ്ടു അനന്തിരവത്തിമാരും സ്വീകരിക്കാന്‍ തയ്യാറായി നില്പുണ്ടായിരുന്നു. മെറിയും   റൂബിയും ഓടിവന്നു മാമാ എന്നും പറഞ്ഞ് എന്നെ വട്ടംപിടിച്ചു . കണ്ണ് നിറഞ്ഞുപോയി. മട്ടന്‍ കറി വേണമെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് അമ്മ അത്  പ്രത്യേകം തയ്യാറാക്കി വെച്ചിരുന്നു. കൂടുതല്‍ വിശ്രമിക്കനോന്നും പോയില്ല.  എല്ലാവരും കൂടി പെട്ടി  പൊട്ടിക്കുന്ന തിരക്കിലായപ്പോള്‍ ഞാന്‍ പതുക്കെ ഊളിയിട്ടു പുറത്തേക്ക് ചാടി. അവിടെ എന്നെയും കാത്തു കുറെ ആള്‍ക്കാര്‍ കാത്തുനില്പുണ്ടായിരുന്നു. എന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പേരമരം അതില്‍ പ്രിയപ്പെട്ടതായിരുന്നു . മുറ്റത്തു നിന്നിരുന്ന പേരമരം എന്നെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.. പടപടാ മിടിക്കുന്ന  നെഞ്ചില്‍നിന്നും അത്മാവിലെക്കുയര്‍ന്ന തേങ്ങല്‍ ആ മുട്റ്റത്തു മുഴുവനും പറമ്പിലും അലയടിച്ചു.

ശേഷം ഭാഗം ...അടുത്ത വെള്ളിയാഴ്ച

ബിനുമായപ്പള്ളില്‍

Tuesday, August 1, 2017

മതങ്ങളും അന്ധവിശ്വാസങ്ങളും ലക്കം – 4







ഞാന്‍ ഒരു മനുഷ്യനാനെങ്കില്‍ , അല്ലെങ്കില്‍ ഞാന്‍ ഒരു മനുഷ്യന്‍ ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ , നിന്നെയും മനുഷ്യനായി കാണുകതന്നെ വേണം. അതിനു നിന്റെ ഹൃദയത്തിലേക്ക്, നിന്റെ മനസിലേക്ക് നിന്റെ വേദനയുടെ ആഴങ്ങളിലേക്ക് ഞാന്‍ ഇറങ്ങിവന്നെ പറ്റൂ . അല്ലാത്തപക്ഷം ഞാന്‍ എന്ന വസ്തു , ഒരു മനുഷ്യനല്ല , പിന്നെയോ വികാരം നഷ്ടപ്പെട്ട ജീവനില്ലാത്ത പ്രതികരണശേഷിയില്ലത്ത വെറും കല്‍പ്രതിമ തന്നെ. മജ്ജയും മാംസവും നഷ്ടപ്പെട്ട മനുഷ്യാ നീ ഈ ലോകത്തിനു ഒരു പാഴ്വസ്തു തന്നയാണ് . കാന്‍സറുപോലെയുള്ള മാരകരോഗങ്ങളും ഇപ്പോഴും മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലാത്ത പല പല അസുഘങ്ങളാല്‍ , വേദനയില്‍ കടിച്ചുതൂങ്ങി ശവത്തിനു തുല്യമായ ജീവിത സാഹചര്യങ്ങലാലും, പടവെട്ടുന്ന ധാരാളം ജന്മങ്ങള്‍ ഈ സമൂഹത്തിലുള്ളപ്പോള്‍ മനുഷ്യാ നിന്റെ ജീവസുറ്റ കരങ്ങള്‍, ജാതി മത ഭേതമില്ലാതെ , ഉയരട്ടെ. അന്ധവിശ്വാസങ്ങളുടെ ദൈവിക കൂട്ടായ്മയില്‍ പങ്കുചേരാതെ തെറ്റും ശരിയും ഏതെന്നു മനസിലാക്കാനുള്ള നിന്റെ കഴിവിനെ ഊര്‍ജ്ജസ്വലപ്പെടുത്തി ഇടിമിന്നലിന്റെ ശക്തിയോടെ നീ ജ്വലിക്കട്ടെ. ദൈവം നിന്റെ മനസ്സില്‍ മനുഷ്യ നമക്കുവേണ്ടി പ്രവൃത്തിക്കട്ടെ . നിന്റെ ദൈവം നിന്നിലും നിന്റെ അടുത്തുള്ള മനുഷ്യരിലും ആണുള്ളത്. അല്ലാതെ പള്ളിയിലും അമ്പലത്തിലും അല്ല. വിശന്നു ദാഹിക്കുന്നവനു ഒരു നേരം ആഹാരം കൊടുക്കാന്‍ നിനക്ക് പറ്റിയില്ലങ്കില്‍ നീ പള്ളിയിലും അമ്പലത്തിലും പോയിട്ട് എന്തുകാര്യം !!!!!
ഞാന്‍ നിന്നെ മനുഷ്യനായി കാണുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാനിതാ നിന്റെ അടുത്തേക്ക് വരുന്നു. അതിനു , നീ എന്‍റെ വീട്ടില്‍ വരുവാനോ , അതിനുവേണ്ടി ഒരു മതം സ്ഥപിക്കുവാണോ , ഒരു സംഘടന ഉണ്ടാക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യമില്ല . പണ്ട് റോമ ചക്രവര്‍ത്തിക്ക് സമ്പത്തും അധികാരം തലയ്ക്കു മതത് പിടിച്ചപ്പോള്‍ ഇപ്പോഴുള്ള സുഖം പോരെന്നു തോന്നി. സ്വയം ദൈവം ആയലെന്തെന്നുന്നുവരെ അദ്ദേഹം ആലോചിച്ചു. വെറുതെ അങ്ങ് ആകാന്‍ പറ്റില്ലല്ലോ. അതിനൊരു സൂത്രം അങ്ങേരു കണ്ടുപിടിച്ചു. ഒരു മതം സ്വന്തമായുണ്ടാക്കി. അതാണ്‌ ഇപ്പോഴത്തെ റോമന്‍ കാത്തോലിക് . ഒരാളുടെ സ്വന്തം സുഖത്തിനു വേണ്ടി ഒരു മതം ഉണ്ടാക്കുക ബാക്കിയുള്ള ആള്‍ക്കാര്‍ അതിനെ പിന്തുണക്കുക , തീര്‍ന്നില്ല കാര്യങ്ങള്‍. ആ ചക്രവര്‍ത്തിക്ക്  രണ്ടാമത് ഒരു പെണ്ണിന്റെ രതിസുഖം കിട്ടാന്‍ വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത്. എവിടെപോയി കിടക്കുന്നു ഈ മതങ്ങളുടെ കാര്യങ്ങള്‍.
മനുഷ്യന്‍റെ വക്രബുധിയില്‍ ഉദിച്ച കുടിലമായ ലക്ഷ്യങ്ങളിലൂടെ മതം എന്ന സാമൂഹിക അനാചാര ചട്ടക്കൂട് ഉണ്ടായി. എല്ലാ ജാതി മതങ്ങളിലും ഈ മൂലതത്വം ബാധകമാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കാന്‍ വേണ്ടി ജാതകംവരെ മാറ്റിയെഴുതുന്നു .രഹസ്യമായി കാമം തോന്നിയ പെണ്ണിനെ രഹസ്യമായി രതിസുഖം നുകരാന്‍ വേണ്ടി കല്യണംവരെ മുടക്കി ചൊവ്വാദോഷം പടച്ചു വിടുന്ന അമ്പല പുരോഹിതന്മാരും ജ്യോതിഷന്മാരും . അന്ധവിശ്വാസങ്ങളുടെ പര്‍വ്വത കൂടാരം!!!!!  ഈ അന്ധവിശ്വാസങ്ങളുടെ കൂട്ടായ്മയായ ജാതിയുടെയും  മതത്തിന്റെയും പേരില്‍ വഴക്കുകളും ആക്രമങ്ങളും കൊലപാതകങ്ങളും വരെ ഉണ്ടാകുന്നു. മതം ഉണ്ടായപ്പോള്‍ ജാതി ഉണ്ടായി.  ആ ജാതിയില്‍ പിന്നെയും തിരിവുകള്‍ ഉണ്ടായി. എന്തിനു, വിഭജിച്ചു ഭരിക്കുക എന്നാ തത്വം ഇവിടെ പ്രസക്തമാണ് . സംഘബലം കൂട്ടുക , സംഘടനാശക്തി കൂട്ടുക എന്നീ ഗൂഡലക്ഷ്യങ്ങളും .ഇതിന്റെ പിന്നാലെ വരുന്നു. മതത്തിന്റെയും ജാതിയുടെയും വെലിപടര്‍പ്പ് വിദ്യാഭ്യാസ മേഘലകളിലും ജോലിസംബധമായും എന്നുവേണ്ട സമൂഹത്തിന്റെ സമസ്ത മേഘലകളിലും വരെ കാന്‍സര്‍ രോഗാണുക്കളെ പോലെ അതിശീഖ്രം പടര്‍ന്നു കയറി . അത് സാമൂഹ്യ വ്യവസ്ഥിതികളെയാകെ മാറ്റിമറിച്ചു. വര്‍ഷങ്ങള്‍ മുന്‍പ് മുതല്‍ മനുഷ്യന്‍ തുടര്‍ന്നുപോന്ന കാര്യക്രമങ്ങളാണ് ഇവിടെ പറയുന്നത്.

ശേഷം അടുത്ത ലക്കത്തില്‍  വായിക്കുക 


തയ്യാറാക്കിയത് – ബിനു മയപ്പള്ളില്‍ 

Friday, July 28, 2017

മത വിശ്വാസങ്ങളും പാപപരിഹാരവും ലക്കം -3






മുന്‍പിലത്തെ ലക്കം തുടര്‍ച്ച.......

ഈ ലോകത്തിന്റെ ഉത്ഭവകാലം മുതലുള്ള കാര്യങ്ങളാണ് ഇവിടെ പ്രതീപാതിക്കുന്നതു .മനുഷ്യന്‍റെ ചെയ്തികളും അത് മൂലമുണ്ടയിട്ടുള്ള തെറ്റുകളും ഇവിടെ പ്രസ്താവിക്കുന്നത്. ഒന്നിനും ഒരു കുറവും ഇല്ലായിരുന്ന ഒരു കാലമായിരുന്നു അത്. വിളകളും കായ്കനികളും ആടുമാടുകളും ഇഷ്ടംപോലെ ഉണ്ടായിരുന്നു.   അങ്ങനെ മനുഷ്യര്‍ തിന്നുകൊഴുത്തു . യുവതീയുവാക്കന്മാര്‍ സുന്ദരികളും സുന്ദരന്മാരും ആയി. വേറൊരു ലോകത്തുനിന്ന് ദേവന്മാരും ദേവസുന്ദരികളും ഭൂമിയിലെ മനുഷ്യരുടെ സൌന്ദര്യം കണ്ടു അത്ഭുതപ്പെട്ടുപോയി . വി. ബൈബിളില്‍ ഇതിനെക്കുറിച്ച്‌ പറയുന്നുണ്ട് . കുറച്ചു അതിശയോക്തി ഇല്ലാതില്ല.ഭൂമിയിലെ മനുഷ്യരുമായി ലൈംഗിക വെഴ്ചകളില്‍ ഏര്‍പ്പെടുവാന്‍ അവര്‍ ആഗ്രഹിച്ചു. അങ്ങനെ , ദേവന്മാര്‍ സുന്ദരികളായ യുവതികളെയും ദേവതകള്‍ സുന്ദരന്മാരായ യുവാക്കളെയും കാമിച്ചു മതിച്ചു നടന്നു . പ്രണയ  സങ്കല്‍പ്പങ്ങള്‍ക്ക് അന്നുമുതല്‍ പുതിയ വഴിത്തിരിവായി. ദേവന്മാര്‍ സാധാരണ മനുഷ്യരെപോലെ പെരുമാറി. അന്നത്തെ ചെടികള്‍ക്കും വൃക്ഷ ലതാതികള്‍ക്കും വരെ പ്രണയപനി പിടിപെട്ടു എന്ന് വരെയായി . പ്രകൃതിയുടെ മട്ടും. ഭാവവും മാറി. പുഷ്പലതാതികള്‍ വിടര്‍ന്നു. എങ്ങും വര്‍ണ്ണാഭമായി നിറഞ്ഞു കവിഞ്ഞു .  പക്ഷെ അതോടെ തെറ്റുകളും കുറ്റങ്ങളും പെരുകി. സുഖവും സൌകര്യവും വര്‍ദ്ധിച്ചതോടെ ജീവിതരീതികളില്‍ മാറ്റം വന്നു. ലൈംഗിക കൃത്യങ്ങള്‍ ലൈംഗിക വികൃതങ്ങളായി മാറി. രതി സുഖം മതിയവാതായി .  പ്രകൃത് വിരുദ്ധ രതി രീതികളില്‍ മനുഷ്യര്‍ ഏര്‍പ്പെട്ടു. മനുഷ്യര്‍ ലോകസൃഷ്ടാവായ ദൈവത്തിനെ മറന്നു ജീവിക്കാന്‍ തുടങ്ങി .
അങ്ങനെ ദൈവം ആദ്യത്തെ തെറ്റുതിരുത്തല്‍ ശിക്ഷ നടപ്പാക്കി. മുക്കാല്‍ ഭാഗം മനുഷ്യരും അതില്‍ നശിച്ചു മണ്ണോടു ചേര്‍ന്നു. അവരുടെ ആത്മാക്കളെ ദൈവം തിരിച്ചെടുത്തു.
പക്ഷെ അതില്‍പിന്നെ ദൈവം , നേരിട്ടുള്ള  ശിക്ഷ വേണ്ട എന്നുള്ള ഒരു തീരുമാനമെടുത്തു . അതിനാല്‍ പ്രവാചകത്മാക്കളെ ഒന്നൊന്നായി ഭൂമിയിലേക്ക്‌ ദൈവം അയച്ചു. ദൈവത്മാക്കള്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ചു.  ദൈവ വചനങ്ങള്‍  മനുഷ്യരിലേക്ക് പ്രവഹിക്കാന്‍  തുടങ്ങി.  ദൈവം അപ്പോഴും ഒരു മതം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല .  തെറ്റിലെക്കും ശരിയിലേക്കും ഉള്ള വഴികള്‍ രണ്ടായി പിരിഞ്ഞു.  ആളുകള്‍ രണ്ടിനെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി.  അവര്‍ക്ക് നേതാക്കന്മാര്‍ ഉണ്ടായി. നേതാക്കന്മാര്‍ക്ക് ശിങ്കിടികളും ഉണ്ടായി.  ദൈവം വിചാരിക്കാത്ത പലതും വക്ര ബുധ്ധികലായ മനുഷ്യര്‍ ചിന്തിച്ചു.

ഈ പ്രവാചകന്മാര്‍ വന്നപ്പോഴുംമെല്ലാം ഒരിക്കലും അവരരും തന്നെ ഒരു മതവും ഭൂമിയിലെ മനുഷ്യരുടെ ഇടയില്‍ സൃഷ്ടിച്ചിരുന്നില്ല . അവരെല്ലാം വിരല്‍ ചൂണ്ടിയിരുന്നത് മനുഷ്യന്‍റെ തിന്മകള്‍ക്കെതിരെ ആയിരുന്നു. അതായത് നന്മതിന്മകളെ ക്കുറിച്ചുള്ള തിരിച്ചറിവുകള്‍ അവരുടെതായ ഭാഷകളിലൂടെ മനുഷ്യര്‍ക്ക്‌ പറഞ്ഞു കൊടുത്തു.  ഇത് ഇപ്പോള്‍ വരെയുള്ള എല്ലാ മനുഷ്യരിലും ബാധകമായിരുന്നു താനും . അതാണ്‌ ദിവവച്ചനത്ത്തിന്റെ ശക്തിയും ഉറവിടവും .  വി. ബൈബിളില്‍ പറഞ്ഞിട്ടുള്ള പ്രവാചകന്മാര്‍ മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ വന്നിരുന്നത് . വേറെയും പലരും പല രൂപത്തിലും ഭാവത്തിലും വന്നിട്ടുണ്ടായിരുന്നു. കുറച്ചു ചിലര്‍ ഭൂമിയില്‍ മനുഷ്യരുടെ രൂപത്തില്‍ത്തന്നെ ജന്മമെടുത്തു.  കുറച്ചുപേര്‍ നേരിട്ട് ദൈവത്മാക്കളായി തന്നെ നിലനിന്നു . മനുഷ്യനന്മാക്കായ് , മനുഷ്യരെ തെറ്റുകളില്‍നിന്നും പല പല അപകടങ്ങളില്‍ നിന്നും രക്ഷിക്കാനായ്‌ ഭൂമിയിലെ വിവിധ ദേശങ്ങളില്‍ വെവ്വേറ വേഷങ്ങളില്‍ മനുഷ്യരായി സംഭവിച്ചു. മനുഷ്യരൂപമെടുത്ത്ത പല വിശുധാത്മാക്കളും പിന്നീട് ദൈവങ്ങളായ് വിവിധ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. ആ ത്യവങ്ങളെ മനുഷ്യര്‍ ആരാധിക്കാന്‍ തുടങ്ങി. അവര്‍ക്കുവേണ്ടി വിഗ്രഹങ്ങളും കല്പ്രതിമകളും ഉയര്‍ന്നുവന്നു.
വി. ബൈബിളില്‍ പരാമര്ശിചിരിക്കുന്നതുപോലെ തന്നെ , അതില്‍ വിവരിക്കുന്ന പ്രവാചകന്മാരെ പോലെ വേറെയും പ്രവാചകന്മാര്‍ ഉണ്ടായിരുന്നു. ഒരു പ്രസക്തമായ കാര്യം , അവര്‍ക്കാര്‍ക്കും തന്നെ ദൈവത്തെ ആരാധിക്കാന്‍ ഒരു പ്രത്യേക മതം എന്നൊന്ന് ഇല്ലായിരുന്നു. എല്ലാ തരത്തിലുള്ള പ്രവാചകന്മ്മാരും മനുഷ്യരൂപം പൂണ്ടിട്ടുള്ള പ്രവച്ചകാല്‍മക്കളും എല്ലാം പറഞ്ഞിരുന്നത്, മനുഷ്യന്‍റെ നന്മതിന്മകളെ ക്കുറിച്ചുള്ള തിരിച്ചറിവുകള്‍ മാത്രമായിരുന്നു. ഉണ്മൂലനമല്ല  ഉദ്ബോധനമായിരുന്നു അവരുടെ ലക്‌ഷ്യം .

ഇന്നുവരെയുള്ള കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കാണാം , എല്ലാതരത്തിലുള്ള ജാതിമാതങ്ങളും ഉത്ഭവിച്ചത്‌ മനുഷ്യന്‍റെ സ്വാര്‍ത്ഥപരമായ ഓരോ ലക്ഷ്യപ്രാപ്ത്തിക്ക് വേണ്ടിയായിരുന്നു. മനുഷ്യന്‍റെ നന്മയാണ് ഉദ്ദേശ്യമെങ്കില്‍ എന്തിനാണ് പ്രത്യേകമായി ഒരു മതം . എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കാനും സഹായിക്കാനും വേണ്ടി പ്രത്യേകമായി ഒരു മതത്തിന്റെ ആവശ്യമുണ്ടോ. ഇതാണ് എന്‍റെ ചോദ്യം !!!! എന്‍റെ വീട്ടില്‍ വന്നാല്‍ മാത്രമേ നിനക്ക്വിശക്കുമ്പോള്‍  ഭക്ഷണം നല്ക്കുവാനും ഉടുക്കാന്‍ വസ്ത്രങ്ങള്‍ തരാനും കരുണ ആവശ്യമുള്ളപ്പോള്‍ സ്നേഹിക്കാനും സഹായിക്കാനുമൊക്കെ പറ്റതുള്ളൂ!!!!ഒരു പ്രവാചകനും ആരും തന്നെ ഇങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല.  
ശേഷം അടുത്ത ലക്കത്തില്‍ വായിക്കുക

തയ്യാറാക്കിയത്  - ബിനു മായപ്പള്ളില്‍ 

ഫാദര്‍ ക്രിസ്റ്റി ഡേവിഡ്‌ പത്യാല യുടെ സൂപ്പര്‍ ഡാന്‍സ്

Thursday, July 27, 2017

very dangerous and marvelous wild animal

മത വിശ്വാസങ്ങളും പാപ പരിഹാരവും ലക്കം- 2






ദൈവമായ യേശുക്രിസ്തുവിന്റെ വചനങ്ങളെ  പാപം എന്നാ വാക്കിനാല്‍ , വളച്ചൊടിച്ചു തെറ്റായ രീതിയില്‍ അതിനെ  വ്യാഖ്യാനിച്ചു , ഒരുപറ്റം ക്രിസ്തുമത മേലാളന്മാര്‍ , അവരുടെ വജ്രയുധമായി ഉപയോഗിചിരിക്കുകയാണ്. പാപം എന്നാ വാക്ക് കേട്ടാല്‍ ക്രിസ്തുമത വിശ്വാസികള്‍ പേടിച്ചു വിറക്കും . അതാണ്‌ അവരുടെ ആഖ്യായന  ലക്ഷ്യവും . സാമൂഹിക പ്രബോധനങ്ങല്‍ക്കായ്  ഏതാനും നിയമസംഹിതകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് വ്യഭിചാരംചെയ്യരുത് എന്ന്  . ഒരു സ്ത്രീക്ക് സ്വന്തം സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക വേഴ്ച നടത്താനുള്ള സ്വാതന്ത്ര്യമുണ്ട് . അത് ഏതൊരു  സ്ത്രീക്കും അതുപോലെ പുരുഷനും മറ്റു മൌലിക അവകാശങ്ങള്‍ പോലെ തന്നെ , ഇതും തത്തുല്യ പ്രാധാന്യമര്‍ഹിക്കുന്നു. ഇഷ്ടമുള്ള  സ്ത്രീയും പുരുഷനും തമ്മില്‍   ലൈങ്ങികബന്ധം  നടത്തുന്നത് , തെറ്റാണെങ്കില്‍ , ബോംബെയിലെ റെഡ് സ്ട്രീറ്റ് എന്നെ നശിച്ചു പോകേണ്ടാതായിരുന്നു.   ഇന്ത്യക്ക് വെളിയില്‍ , മറ്റു രാജ്യങ്ങളില്‍ ഇതിനുവേണ്ടി പ്രത്യേകം സ്ഥലങ്ങള്‍ സര്‍ക്കാര്‍ തന്നെ അനുവദിച്ചിരിക്കുന്നു. ലൈസന്‍സും കൊടുത്തിരിക്കുന്നു. ഇതൊക്കെ തെറ്റാണെങ്കില്‍  ഇന്ത്യയിലെ  ആരും തന്നെ ഇങ്ങനെയൊന്നും ചെയ്യുന്നില്ലേ, മാത്രമല്ല  പാപം ചെയ്തു ഇവര്‍ക്കൊക്കെ എന്ത് സംഭവിച്ചു കാണും !!   അതോ കട്ട് തിന്നുബോള്‍ സുഖം കൂടുതല്‍ കിട്ടുന്നു എന്ന് തോന്നുന്നത്  കൊണ്ടാണോ . വെട്ടത്തു പാപവും മറയത്തു രതിസുഖവും !!   തരം  കിട്ടിയാല്‍ ചക്കര കുടത്തില്‍ ഒന്ന് കൈ കടത്താം അല്ലെ.   ലൈംഗിക  വേഴ്ച വഴി അവനോ , അവള്‍ക്കോ കിട്ടുന്ന രതി സുഖം ആത്മാവിനെ ഉണര്‍ത്തുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ , ധാരാളം പോസിടീവ് ഊര്‍ജ്ജം പ്രകൃതിയില്‍ നിന്നും ലഭിക്കുന്നു. ഈ സുഖം മറ്റുള്ളവര്‍ക്ക് നിരസിക്കാനും സ്വാര്‍ത്ഥതയോടെ വെച്ച് തങ്ങള്‍ക്കു മാത്രം അനുഭവിക്കുവാനും വേണ്ടി ഒരു കൂട്ടം ആള്‍ക്കാര്‍ ഇതിനു ഭ്രഷ്ട്  കല്പിച്ചിരിക്കുന്നു. ഈ ഭ്രാഷ്ട്ടിനെ പേരുചൊല്ലി വിളിക്കാം “ വ്യഭിചാരം “എന്ന്.   
ഇവിടെ ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കരുത്. ഒരു പെണ്ണിന്റെയും പുരുഷന്റെയും പരിപൂര്‍ണ്ണ സമ്മതം ഇവിടെ ആവശ്യമാണ്‌. അതായത് , കുടുംബ  ജീവിതം നല്ല രീതിയില്‍ ചിട്ടപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ , പരസ്പര സമ്മതം കുടുംബ ജീവിതത്തിലും ആകാം . രതി സുഖം കുടുംബത്തിലും അതിനു വെളിയിലും ആകാം , ഇതിനാണ് പരസ്പര സമ്മതം വേണമെന്ന് പറയുന്നത്. ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും    പരസ്പര സമ്മതത്തോടെയും സ്നേഹത്തോടെയും  ലൈംഗിക വേഴ്ച നടത്തുമ്പോള്‍ ,  അവര്‍ക്ക് ആത്മാവിന്റെ ശമനത്തിനായ് പുറത്തു പോകേണ്ടി വരുന്നില്ല. പണ്ടത്തെ കാര്‍ന്നോന്മാര്‍ പറയും ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം .
ഇവിടെ പ്രതിപാദിക്കാനുള്ള കാര്യം വേറെയാണ് . വിഷയം മാറിപോയോ എന്നൊരു സംശയം .
സമൂഹത്തിലെ ഒരു കൂട്ടം തങ്ങളുടെ കാര്യ തല്പര്യങ്ങല്‍ക്കായു ലൈങ്ങികതയെ അടിമപ്പെടുത്തിയിരിക്കുന്നു , ഇത് ബാധിച്ചിരിക്കുന്നത് , ഉയര്‍ന്ന ജാതി വര്‍ഗ്ഗ മത സമൂഹത്തില്‍ പെട്ടവര്‍ തന്നെ. വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കേയുള്ള പ്രവണതയാനുതാനും  .  തരവും തക്കവും നോക്കി സമൂഹത്തിന്റെ പലവിധത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു വന്നപ്പോള്‍ മനുഷ്യര്‍ ഇതിനെ ഒന്ന് മാറ്റി  ചവുട്ടി ഉപയോഗിച്ച് നോക്കി എന്നേയുള്ളൂ . മനുഷ്യന്‍റെ വ്യര്‍ഥമായ ജല്പനങ്ങള്‍ക്ക് ദൈവം ഒരിക്കലും കൂട്ട് നിന്നിട്ടില്ല .  ഇതില്‍ നിന്നെല്ലാം ഒത്തിരി വ്യത്യസ്തമാണ് ദൈവിക സങ്കല്‍പം .
പ്രവാചകന്മാരും പ്രവാച്ചകാത്മാക്കളും  ഭൂമിയില്‍ വന്നു പോയി . ആദികാലത്ത് ജനസംഖ്യ വളരെ കുറവായിരുന്നു . വിശാലമായ ഭൂമിയും . വളരെ സമ്പല്‍ സമൃദ്ധമായിരുന്നു. വിളകളും കായ് കനികളും ആടുമാടുകളും ഇഷ്ടം പോലെ . അന്നത്തെ മനുഷ്യരുടെ സമ്പത്ത് തന്നെ അടുമാടുകളായിരുന്നു . എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ ഉണ്ടായിരുന്നു.
തുടര്‍ന്നു വായിക്കുക.  ശേഷം അടുത്ത ലക്കത്തില്‍.
ബിനു മയപ്പള്ളില്‍    


Wednesday, July 19, 2017

ക്രിസ്തു മതവും പാപപരിഹാരവും അന്ധ വിശ്വസങ്ങളിലൂടെ ലക്കം - 1





ക്രിസ്തു മത വിശ്വാസം മനുഷ്യന്‍റെ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അന്ധവിശ്വാസങ്ങളുടെ ഒരു കൂമ്പാരം തന്നെ പര്‍വ്വതം പോലെ ഉയര്‍ന്നു നില്‍ക്കുനതു കാണാം . മനുഷ്യന്‍റെ ജന്മസിദ്ദമായ മൌലികാവകാശങ്ങളെ തകിടം മറിക്കുന്ന ചിന്താഗതികള്‍ ഇവിടെ ഉത്ഭവിക്കുന്നുണ്ട്. സ്വന്തം ചിന്ത ശക്തിക്ക് അപ്പുറത്ത് നിന്ന് ഒരു അടിച്ചമര്‍ത്തല്‍ നയം ക്രിസ്തു മത വിസ്വസികളിലും ഇതര മത വിശ്വാസികളിലും ഉണ്ടാകുന്നുണ്ട്.   പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ ധര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ പോന്ന ഒരു അമാനുഷിക ശക്തി ഉണ്ടെന്ന യഥാര്‍ത്ഥ്യം അന്ഗീകരിക്കാതിരിക്കാന്‍ വയ്യ. ദൈവം ഉണ്ടെന്നുള്ള തത്വ ശാസ്ത്രപരമായ സത്യവും അംഗീകരിക്കുന്നു. ദൈവം സത്യമാണെന്നും ഒരു പ്രപഞ്ച ശക്തിയനെന്നതും വിലയേറിയ സത്യങ്ങളില്‍ ഒന്നാണ് . എന്നാല്‍ ദൈവത്തിനു സ്വന്തമായി ഒരു മതമുണ്ടോ . ഇല്ല  എന്നാണു ഉത്തരം . ദൈവം ഒരു മതവും സൃഷ്ടിച്ചിട്ടില്ല . ദൈവം നേരിട്ട് വന്നു ഒരു മതവും ഇതുവരെ സൃഷ്ടിച്ചതായി ഇതുവരെ അറിവില്ല. പ്രപഞ്ച ശക്തിയായ , മനുഷ്യനെ സൃഷ്ടിച്ചവനായ ദൈവം മതം സൃഷ്ടിക്കുകയോ , മതപരമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.  പക്ഷെ , ഒന്നുണ്ട് ഈ ലോകത്ത് , ഈ ഭൂമിയില്‍ , നമ്മുടെയൊക്കെ ഇടയില്‍ ഓരോ മനുഷ്യന്റെയും സമീപത്തു , ദൈവമെന്ന ശക്തിയുണ്ട്. തൂണിലും തുരുമ്പിലും ദൈവമുണ്ട് . അഗ്നിയിലും വായുവിലും ജലത്തിലും ദൈവമുണ്ട്. എന്നിവെച്ചു , അഗ്നിയില്‍ ചാടുകയോ മുങ്ങിപോങ്ങുകയോ ചെയ്‌താല്‍ ദൈവത്തിനെ കാണാം എന്നല്ല അര്‍ത്ഥമാക്കുന്നത്‌ .
ദൈവമെന്ന ശക്തി പ്രപഞ്ച ശക്തിയായ ദൈവം , ഈ ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു. എന്ന് മാത്രമേ ഇവിടെ വ്യഖ്യനിക്കുന്നുള്ളൂ .
ഇനി ക്രിസ്തുവിനെ പറ്റി ചിന്തിക്കുമ്പോള്‍ , എന്താണ് നാം  കാണുന്നത് . ദൈവത്തിന്റെ അംശമായി ഭൂമിയില്‍ മനുഷ്യനായി അവതാരമെടുത്ത യഥാര്‍ത്ഥ ദൈവത്തിന്റെ രൂപം .  ക്രിസ്തു ഒരു ദൈവത്മാവ് ആകുന്നു . ക്രിസ്തുവിന്റെ മരണശേഷം ആരും ആ ദൈവത്തെ നേരിട്ട് ഒരു ദേഹമായി കണ്ടിട്ടില്ല . ദൈവം ക്രിസ്തുവിനെ ഭൂമിയിലേക്ക്‌ അയച്ചത് , മനുഷ്യന്‍റെ തിന്മകള്‍ ഭൂമിയില്‍ പെരുകിയപ്പോള്‍ , അതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ ഒരു സനതായ മാര്‍ഗ്ഗം മനുഷ്യന് പറഞ്ഞു കൊടുക്കുവാന്‍ , വേണ്ടിയായിരുന്നു.  ദൈവം കണ്ട ഒരു എളുപ്പമാര്‍ഗ്ഗംയിരുന്നു അത് . പാപം എന്നാ വാക്ക് യേശുക്രിസ്തു പറഞ്ഞിട്ടില്ല . പാപം എന്നുവെച്ചാല്‍ എന്താണ് . ശരിക്കും പറഞ്ഞാല്‍ പാപം എന്നാ വാക്കുതന്നെ ഒരു അടിമത്തത്തെയാണ് സൂചിപ്പിക്കുന്നത് . പാപം ഇല്ലാത്ത ഒരു ലോകം ഒന്ന് സങ്കല്പിച്ചു നോക്കൂ. എത്ര വലിയ സന്തോഷമായിരിക്കും ഉണ്ടാകുന്നതു . അതായത് സ്വതന്ത്ര്യത്തിലെക്കും അതുവഴി ഒരു വലിയ സന്തോഷതിലെക്കും സമാധാനത്തിലേക്കും നമ്മെ നയിക്കുന്നു.  അങ്ങനെ വന്നാല്‍ മത്തെ പുരോഹിതന്മാര്‍ക്ക് എന്ത് പ്രാധാന്യം !!!  അതായത് നേരെ തിരിച്ചു പറഞ്ഞാല്‍ , പാപം എന്ന പ്രയോഗത്തിലൂടെ നമ്മള്‍ അടിമകളാകുന്നു . പാപത്തിലൂടെ നമ്മള്‍ അടിമകളായാല്‍ പാപമോചനത്തിനു ഈ മത പുരോഹിതന്മാരെ സമീപിക്കണം.  ഇവിടെയാണ് നമ്മുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് .. യേശുക്രിസ്തു പാപം എന്നാ പ്രയോഗം നടത്തുന്നതിനു പകരം , തിന്മകളെയും , തെറ്റുകളെയും , അനീതി അധര്‍മ്മ പ്രവൃത്തികളെയും എതിര്‍ക്കുയാണ് ചെയ്തത്.

.ശേഷം അടുത്ത ലക്കത്തില്‍. വായിക്കുക. (എല്ലാ വെള്ളിയാഴ്ചയും ഓരോ ലക്കങ്ങളും പ്രസിധീകരിക്കുന്നതാകുന്നു )
തയ്യാറാക്കിയത്  – ബി നു മയപ്പള്ളില്‍ 



Thursday, March 30, 2017

http://www.malayalamnewstime.com/%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%97%e0%b4%b3%e0%b5%8d/

Wednesday, March 1, 2017

യാത്ര - കവിത






നിനച്ചിരിക്കാതെ ഒരു യാത്ര ആ വള്ളത്തോണിയിലേറി
അകലങ്ങളിലെക്കൊരു യാത്രയാത്രാമൊഴി ചൊല്ലാതെ
പ്രണയമേ നിന്നോര്‍മ്മകല്‍കൊണ്ടാനെന്‍ യാത്ര മരണത്തിന്‍ കൈപിടിച്ച്
വര്‍ഷങ്ങള്‍ നീളുമാ ജീവിത യാത്രയില്‍

വെള്ളപ്പുടവയുടുത്തെന്നെ കാത്തിരുന്നോളെ
ഒരുകൂട്ടം സുഗന്തവല്ലിയില്‍ നിന്നില്‍ മാത്രം പ്രണയമുണ്ട്
   അത് മറ്റുള്ളോരെ കാര്‍ന്നുതിന്നുംപുഴുവാനെന്നറിഞ്ഞു അവള്‍
   സ്വയം ഇറുന്നുവീനു അവരില്‍നിന്നും മറ്റൊരു മറുകരകാണിച്ചുകൊണ്ട്

   അവളില്‍ എരിയും പ്രണയമിന്നാരും കണ്ടീലവനല്ലാതെ
 അവന്‍ പൊഴിക്കും പ്രണയപ്പൂമാരിയില്‍ ആകെ നനഞ്ഞു
അവള്‍ അവനെ ധ്യാനിച്ചു നിന്നു
പ്രണയത്തിന്‍ സൗന്ദര്യമാണ് നിന്‍ പ്രണയം

അത് ഇനിയൊരു ജന്മത്തില്‍ പൂവണിയും
അവന്‍ നിനക്കായ്‌ പിറന്നിരിക്കും
നിന്നിലെ പുഞ്ചിരിയായ് നിറയും
പ്രണയമേ ഇനിയും നി കാത്തിരിക്കുക


16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ഫാദര്‍ റോബിന്‍ വടക്കുംചേരി അറസ്റ്റില്‍






കണ്ണൂര്‍  : കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇതേതുടര്‍ന്നു പള്ളിയിലും പരിസര പ്രദേശത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു . കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ്‌ സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ ജെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ മനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചെരിയെ (48 )  സംഭവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച വൈകിട്ടാണ്  പോലീസ് പിടികൂടിയത് . അങ്കമാലിയില്‍ നിന്നും പിടിയിലായ ഫാദര്‍ വടക്കുംചെരിയെ കേളകം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു അറസ്റ്റു രേഖപ്പെടുത്തി . വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് . ഫെബ്രുവരി 26  നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പാണ് ( പോക്സോ ) വൈടദികനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയും വരെ ജാമ്യം കിട്ടില്ല .

20  ദിവസങ്ങള്‍ക്കു മുന്‍പ് 16  കാരിയായ പെണ്‍കുട്ടി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു . ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിതീര്‍ക്കുകയും കുഞ്ഞിനെ അനതാലയത്തിലേക്ക് മാറ്റുകയും ചെയ്തു . ജില്ല ചൈല്‍ഡ് ലൈഫ് പ്രവ്രര്ത്തകാര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പീഡനവിവരം പുറംലോകം അറിയുന്നത് . കുട്ടിയുടെ പിതാവാണ് പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റി വിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും സമ്മര്‍ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞെന്നും പേരാവൂര്‍ പോലീസ് അറിയിച്ചു.   

Wednesday, February 8, 2017

ഹരിത വനം - കവിത





ഹരിതവനമേ നിന്നിലലിയുമെന്‍ തേങ്ങലുകള്‍
കാളഹസ്തങ്ങള്‍ നിന്നെ വെട്ടിമുറിക്കും
പിടയുന്ന ജീവന്‍  തുടിക്കും നിന്‍നെഞ്ചില്‍
പച്ചിലകള്‍ മുറിഞ്ഞറ്റു വീഴുന്നു.

ഗൌനിക്കാതെ കാപാലികര്‍ വെട്ടുന്നു മാറി മാറി
നിനവെരുകള്‍ അടര്‍ത്തിമാറ്റി വ്യഭിചാരിനിയോടെന്നപോലെ
ഉളുപ്പും പുളിപ്പും ന്യായവിധിയും ഒട്ടുമെശാതെ
കരച്ചിലും മോങ്ങലും എന്തുവില ...

മണ്ണിനെ നിന്നെയും ബന്ധമകറ്റി
മകനെ അമ്മയില്‍ നിന്നും അടര്‍ത്തുംപോല്‍
ആ വേദന കണ്ടു നീറുന്നുയെന്‍  നെഞ്ചിന്‍പടം
വേര്‍പാടില്‍ ശരീരം നീറി പുളയുന്നു നുറുങ്ങി വീഴുന്നു ഹരിതവനം .