Wednesday, March 1, 2017

16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ഫാദര്‍ റോബിന്‍ വടക്കുംചേരി അറസ്റ്റില്‍






കണ്ണൂര്‍  : കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇതേതുടര്‍ന്നു പള്ളിയിലും പരിസര പ്രദേശത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു . കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ്‌ സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ ജെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ മനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചെരിയെ (48 )  സംഭവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച വൈകിട്ടാണ്  പോലീസ് പിടികൂടിയത് . അങ്കമാലിയില്‍ നിന്നും പിടിയിലായ ഫാദര്‍ വടക്കുംചെരിയെ കേളകം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു അറസ്റ്റു രേഖപ്പെടുത്തി . വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് . ഫെബ്രുവരി 26  നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പാണ് ( പോക്സോ ) വൈടദികനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയും വരെ ജാമ്യം കിട്ടില്ല .

20  ദിവസങ്ങള്‍ക്കു മുന്‍പ് 16  കാരിയായ പെണ്‍കുട്ടി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു . ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിതീര്‍ക്കുകയും കുഞ്ഞിനെ അനതാലയത്തിലേക്ക് മാറ്റുകയും ചെയ്തു . ജില്ല ചൈല്‍ഡ് ലൈഫ് പ്രവ്രര്ത്തകാര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പീഡനവിവരം പുറംലോകം അറിയുന്നത് . കുട്ടിയുടെ പിതാവാണ് പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റി വിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും സമ്മര്‍ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞെന്നും പേരാവൂര്‍ പോലീസ് അറിയിച്ചു.   

No comments: