Thursday, August 27, 2015

ഓണം പൊന്നോണം ( ഓണ സന്ദേശം )



പ്രിയപ്പെട്ട കൂട്ടുകാരെ അങ്ങനെ പൊന്നോണം വരവായി .
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോന്ന നാളുകള്‍
എല്ലാവരുടെയും മനസ്സില്‍ വര്ണ്ണ ചിറകുകള്‍ വിടര്തി
സന്തോഷ പൂമഴ വാരിവിതറുമാറാകട്ടെ . ഓണം ഏറ്റവും
കൂടുതല്‍ ആഘോഷിക്കുന്നതും ആഘോഷിക്കപ്പെടുന്നതും കേരളത്തിലാണ് . തീരെ ദരിദ്രമായ അവസ്ഥയില്‍ ആണെങ്കിലും ,
പൊന്നോണ നാളില്‍ “ കോണം വിറ്റും ഓണമൂന്ണുക” , എന്ന പഴയ പഴഞ്ചൊല്ലില്‍ പഴയകാല ആചാരക്രമമനുഷ്ടിച്ചു പോന്നിരുന്ന പഴയ ആളുകള്‍ , ഒന്നാമഘോഷിച്ചിരുന്നത് ഇങ്ങനെയാണ് . വര്ഷ ത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഓണാഘോഷം അന്നത്തെ ജനങ്ങളുടെ സിരകളില്‍ ഒരു വലിയ ഉല്സവത്തിന്റെ പ്രതീതിയായിരുന്നു. ഓണത്തിന്റെ പത്തു ദിവസങ്ങളില്‍ , മുന്പുയണ്ടായിരുന്ന , കുടുംബ പ്രശ്നങ്ങളും പരസ്പര വൈരാഗ്യങ്ങളും എല്ലാം മറന്നു , ആളുകള്‍ ഒരുമിച്ച് ചേര്ന്ന് , സന്തോഷം പങ്കിടുമായിരുന്നു. അടുത്തടുത്തുള്ള വീടുകളില്‍ ഉള്ളവരെല്ലാം തന്നെ ഒത്തു ചേര്ന്ന് “ വട്ടക്കളി “ കളിക്കുകയും , ഓണാഘോഷ നൃത്ത ചുവടുകളിലൂടെയുമാണ് പരസ്പര സ്നേഹം ഊട്ടി വളര്ത്തി യിരുന്നത് . ആഭിജാത്യവും ഉച്ചനീചത്വവും തീണ്ടലും തൊട്ടുകൂടായ്മയും എല്ലാം , ശക്തമായി നിലനിന്നിരുന്ന പഴയ കാലങ്ങളില്പ്പോലും , എല്ലാ ജാതി മതസ്ഥരായ ജനങളും ഓണത്തിന്റെ ഉത്സവ ലഹരി , വലിയൊരു ഉത്സവം തന്നെയായി കൊണ്ടാടിയിരുന്നു. മായം കലരാത്ത പച്ചക്കറികളും, വിഭവങ്ങളും അന്നത്തെ ഓണത്തിന്റെ പ്രത്യേകതതന്നെ ആയിരുന്നു. മാങ്ങാ പ്പഴവും ചക്കപ്പഴവും കപ്പയും ഒക്കെ കൂടി വിഭവങ്ങളുടെ ഒരു സമൃദ്ധി തന്നെ കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചിരുന്നു. അന്നൊക്കെ ഓണത്തിന് പൂക്കള്‍ പറിക്കാന്‍ സ്വന്തം വീട്ടുമുറ്റത്തെക്കാള്‍ ഉപരി അടുത്ത വീടുകളിലും പറമ്പുകളിലും ആയിരുന്നു കുട്ടികള്‍ പോയിരുന്നത്. പറമ്പിലെക്കിറങ്ങിയാല്‍ , വെളുത്ത പ്രഭ ചൊരിയുന്ന തുമ്പ പൂക്കളുടെയും മറ്റു പൂക്കളുടെയും ഒക്കെ ഒരു വിളയാട്ടം തന്നെ ഉണ്ടായിരുന്നു . എന്തൊരു സന്തോഷമായിരുന്നു കുട്ടികള്ക്ക് പറമ്പില്പോയി പൂ പറിക്കാന്‍....!!! പല വര്ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങളും ഉണ്ടായിരുന്നു കൂട്ടിന് . പറമ്പിലോ അല്ലെങ്കില്‍ വീട്ടുമുറ്റത്തോ ആയിരിക്കും ഊഞ്ഞാല്‍ കെട്ടുക. അതില്‍ പ്രായ ഭേതമെന്യേ, ആനന്ദത്തിമര്പ്പോടെ ഊഞ്ഞാലാടുകയും അതും കഴിഞ്ഞ് ചുറ്റും കൂടിയിരുന്നു കൊച്ചു കൊച്ചു വര്ത്ത്മാനങ്ങള്‍ പറഞ്ഞു രസിക്കുകയും ചെയ്തിരുന്ന ആ നാളുകള്‍ ഇന്നും വേദനയും, അതിലുപരി മധുരവും കലര്ന്ന ഓര്മ്മതകളായി നമ്മുടെയൊക്കെ മനസുകളില്‍ അവശേഷിക്കുന്നു . ഹോ ....എന്തൊരു രസമായിരുന്നു.... ആ നാളുകളുടെ ഒരു ത്രില്‍ .....!!!
പ്രിയ കൂട്ടുകാരെ , നമുക്ക് ഇന്നത്തെ കാലഘട്ടത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം . നമ്മുടെ നാടൊക്കെ മാറി . എങ്ങും ഒരു അരക്ഷിതാവസ്ഥ നിഴലിച്ചു നില്ക്കുലന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ട് അല്ലേ ,. എവിടെ നോക്കിയാലും , ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലലും , വര്ഗ്ഗീായതയുടെ വിഷ ബീജങ്ങളും മാത്രം. രക്ഷ്ട്രീയ വൈരാഗ്യങ്ങളും കൊലപാതകങ്ങളും , വിഷത്തില്‍ മുക്കിയ പച്ചക്കറികളും ഭക്ഷണ സാധനങ്ങളും . എന്തിന് ഏറെ പറയുന്നു.., കുടിക്കുന്ന പാലില്‍ വരെ വിഷം !!! കുടുംബ കലഹങ്ങള്‍ , വിവാഹ മോചനങ്ങളുടെ തോതിലുള്ള വര്ധ നവ് , വര്ധിച്ച മദ്യപാന ആസക്തി .....ഇത്രയും വിശേഷപ്പെട്ട കാര്യങ്ങള്‍ അടരാടിക്കൊണ്ടിരിക്കുമ്പോള്‍ , എവിടെയാണ് ഓണം ആഘോഷിക്കാന്‍ ആളുകള്ക്ക്ണ സമയം !!! കുറുക്കുവഴി അവിടെയും ഉണ്ട് ..., ടെലിവിഷന്‍ സീരിയലുകള്‍ ...!!! ഓണം ഇപ്പോള്‍ ഒട്ടുമിക്കവാറും ആളുകള്ക്ക്് , ടെലിവിഷനില്‍ ആണ്. വട്ടക്കളിയും ഓണപാട്ടും എല്ലാം ഇപ്പോള്‍ അതിനകത്ത് സുലഭം . ആര്ക്കും സമയം ഇല്ല . എല്ലാവരും തിരക്ക് പിടിച്ച ജോലിക്കാര്‍ .
നമ്മുടെ സന്തോഷവും സമാധാനവും ഒക്കെ എവിടെപ്പോയി അല്ലേ . അശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലങ്ങള്‍ കഴിഞ്ഞു. അതൊക്കെ കഴിഞ്ഞു. ഒരു സ്വപ്നമായി മതം ഇനി അതിനെ കാണാം . അഴിമതിയിലും കള്ളപ്പണത്തിന്റെയും ഒഴുക്കില്‍ നമ്മുടെ നാട് കിതയ്ക്കുമ്പോള്‍ , നമുക്ക് എവിടെ നിന്നാണ് ഐശ്വര്യവും സമൃദ്ധിയും ഒക്കെ കിട്ടുക. അതിന്റെയൊക്കെ പരിണിത ഫലങ്ങളാണ് വിഷം നിറഞ്ഞ ആഹാര സാധനങ്ങളും നിത്യേനയുള്ള ആവശ്യ സാധനങ്ങളുടെ വിലക്കയറ്റവും. ഇനിയുമുണ്ട് വിശേഷങ്ങള്‍ പറയാന്‍ ..., പഴയ മാവില്നി്ന്ന് പറിച്ചെടുക്കുന്ന മാങ്ങയും , പ്ലാവിന്റെ കറയും ദേഹത്ത് പറ്റിച്ചു കൊണ്ട് അരിവാള്‍ അറ്റത്ത് കെട്ടിയ തൊട്ടിയും കൊണ്ട് പറിച്ചെടുക്കുന്ന വരിക്ക ചക്കകളും കൂഴച്ചക്കകളും , നല്ല രുചിയുള്ള കപ്പയും എല്ലാം , ഇന്ന് എവിടെപ്പോയി. ആര് കൊണ്ടുപോയി ഇതെല്ലാം.. കേരളത്തിലെ ഒട്ടുമിക്ക നാട്ടിന്‍ പുറങ്ങളിലും പരക്കെ ഉണ്ടായിരുന്ന വിഭവങ്ങളായിരുന്നു ഇതെല്ലാം. ഇന്ന് അതെല്ലാം നമ്മുടെ ഇടയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു . പണ്ട് ധാരാളം സ്ഥലങ്ങളും നിലങ്ങളും ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആ സ്ഥാനത്ത് തരിശ് ഭൂമികളും ഫ്ലാറ്റ് സമുച്ചയങ്ങളും മാത്രം . അപ്പോള്‍ പിന്നെ എങ്ങനെയാണ് രുചിയുള്ളതും മായം ചേരാത്തതുമായ വിഭവങ്ങള്‍ വിളയുക.
ഞാനൊന്നു ചോദിക്കട്ടെ ...., ഈ പ്രാവശ്യത്തെ ഓണനാളുകളില്‍ ആര്ക്കൊുക്കെ കഴിക്കാന്‍ പറ്റും വിഷമയമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ . പിന്നെ പറയാന്‍.., ഊഞ്ഞാല്‍ കെട്ടാന്‍ ഏതെങ്കിലും മരങ്ങള്‍ എവിടെയെങ്കിലും കാണുന്നുണ്ടോ !!! ഉള്ള മരങ്ങള്‍ ആണെങ്കില്‍ ശേഷിയില്ലാത്ത ശിഖിരങ്ങളും വിഷ കീടനാശിനി പ്രയോഗങ്ങള്‍ കൊണ്ടും പ്രതീരോധശേഷി നഷ്ടപ്പെട്ടതും ..
പ്രിയപ്പെട്ട കൂട്ടുകാരെ .., ഒന്നു ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്ന സമയം ആധിക്രമിച്ചിരിക്കുന്നു . അടുത്ത ഓണത്തിണങ്കിലും നമ്മുടെ ഓണം നമുക്കായി തീരട്ടെ .., പരസ്പര സ്നേഹത്തോടെയും നല്ല ആല്മ വിശ്വാസം ഉള്ക്കൊയണ്ടും മതപരമായ വിവേചനങ്ങള്‍ ഇല്ലാതെയും അഴിമതിയും ആക്രമങ്ങളും അവസാനിപ്പിച്ചുകൊണ്ടും .., ഇന്നുമുതല്‍ ഒരു പുതിയ പൊന്നോന്നതിനായി നമുക്ക് കൈ കോര്ക്കാം . എന്നുള്ള ചിന്താഗതിയിലേക്ക് നമ്മളെ നയിക്കുമാറാകട്ടെ എന്നു ആശംസിച്ചുകൊണ്ട് ഞാന്‍ നിറുത്തുന്നു.

ബിനുമായപ്പള്ളില്‍ .

No comments: