Wednesday, February 4, 2015

മടെ സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി.



മടെ സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി.

ബിനു ജോസഫ് മയപ്പള്ളില്‍



മംഗളൂരു  : കുക്കെ സുബ്രമണ്യ ക്ഷേത്രത്തില്‍ വാര്‍ഷിക ഉത്സവ ഭാഗമായി നടക്കുന്ന ആചാരമായ “മടെ” സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി . ബ്രാഹ്മണര്‍ ആഹാരം കഴിച്ച എച്ചില്‍ ഇലയില്‍ ഉരുലുന്നതാണ് ആചാരം . ഇങ്ങനെ ചെയ്‌താല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം . എല്ലാ വര്‍ഷവും ക്ഷേത്ര വാര്‍ഷിക ഉത്സവ ഭാഗമായി നവംബര്‍  25  , 26 തീയതികളിലാണ്‌ “മടെ” സ്നാനം .
മടെ സ്നാനത്തിനു പകരം ദേവന് നിവേദിച്ച പ്രസാദം വിളംബിയശേഷം എച്ചില്‍ ആക്കാതെ അതില്‍ ഉരുളുന്ന യെധെ സ്നാനത്തിനു  2012 നവംബര്‍ എട്ടിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു . ഈ വിധി ചോദ്യം ചെയ്ത   ആദിവാസി ബുധക്കാട്ട് ഹിത രക്ഷണ സമിതി സമര്‍പ്പിച്ച പുനപരിസോധന ഹര്‍ജിയില്‍ ആണ് ഹൈകോടതി ബഞ്ച് “മടെ” സ്നാനം താല്‍ക്കാലികമായി അനുവദിച്ചത് .

2012 – സര്‍ക്കാര്‍ കോടതിക്ക് മുന്‍പില്‍ അവതരിപ്പിച്ച നിര്‍ദ്ദേശം ആയിരുന്നു  യെധെ സ്നാനമെന്നും എന്നാല്‍ ഭക്തരുടെ മത വികാരങ്ങള്‍ വ്രണപ്പെടുത്തും എന്നതിനാല്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരം ഇല്ലാതാക്കനവില്ലെന്നും കോടതി നിരീക്ഷിച്ചു . സര്‍ക്കാരിനു ഇത് നിരോധിച്ചു നിയമം കൊണ്ടുവരാം . സാമൂഹിക പ്രവര്‍ത്തകര്‍ക്കും കോടതിയെ സമീപിക്കാം . ഗംഗയില്‍ മുങ്ങി ക്കുളിക്കുന്നതിനു എതിരെയും പുഴയില്‍ വസ്ത്രങ്ങള്‍ ഉഴുക്കുന്നതിനു എതിരെയും , കോടതിയെ സമീപിക്കുന്നതിനു പകരം , അനാചാരങ്ങള്‍ എന്ന് പൊതു മനസാക്ഷിക്ക് തോന്നുന്നവര്‍ക്ക് എതിരെ ബോധവല്‍ക്കരണ യന്ജങ്ങള്‍ നടത്തികയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു .രണ്ടു വര്‍ഷമായി ഒലോച്ചും മറച്ചും നടത്തിയിരുന്ന സ്നാനം വിധി വന്നതോടെ ആഘോഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഭക്ത ജനങ്ങള്‍ . 

No comments: